ത്വാഇഫ്: ജൂലൈ 29ന് ത്വാഇഫിന് സമീപം അൽ കുർമയിൽ ഹൃദയാഘാതം മൂലം മരിച്ച, തിരുവല്ല കവിയൂർ കല്ലുപറമ്പിൽ വീട്ടിൽ ചെല്ലപ്പൻ നായരുടെ മകൻ സന്തോഷ് കുമാറിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.
ചൊവ്വാഴ്ച രാത്രി 10.30ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് കൊണ്ടുപോയത്. 36 വർഷമായി അൽ കുർമയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകൻ ഷിജു പനുവേലിനെ ചുമതലപ്പെടുത്തിയിരുന്നു.
നവോദയ ഭാരവാഹികളായ മുഹമ്മദ് റിയാസ്, ശ്രീജിത്ത് കണ്ണൂർ, എം.പി. യൂസഫ്, തൻസീർ സൈനുദ്ദീൻ, അജിത് കൃഷ്ണൻ നാഗർകോവിൽ തുടങ്ങിയവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയന്റ് കൺവീനർമാരായ പന്തളം ഷാജി, സുരേഷ് പടിയം തുടങ്ങിയവർ ജിദ്ദ ഇന്ത്യൻ കോൺസുലറ്റുമായും എംബാമിങ് സെന്ററുമായും ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി. കമലയാണ് സന്തോഷിന്റെ മാതാവ്. ഭാര്യ: ശ്രീലത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.