കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം, അറബി ഭാഷാ സമര സ്മൃതി, വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി പ്രാർഥനാസദസ് എന്നീ പരിപാടികൾ മജീദ് കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു

‘തങ്ങളോർമ്മ’യിൽ ദമ്മാം കെ.എം.സി.സി

ദമ്മാം: കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം, അറബി ഭാഷാ സമര സ്മൃതി, വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി പ്രാർഥനാസദസ്സ് എന്നിവ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് ഖാദർ ആണങ്കൂർ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ആക്ടിങ് പ്രസിഡൻറ് മജീദ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ കേരളത്തിന്റെ രാഷ്ട്രീയ നഭോ മണ്ഡലത്തിലെ മതേതരത്വത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ശിഹാബ് തങ്ങളെന്നും കാലത്തിന് മായ്ക്കാൻ കഴിയാത്ത കർമയോഗി ആയിരുന്നു തങ്ങളെന്നും അദ്ദേഹം അനുസ്മരിച്ചു.

വയനാട്ടിലെ ദുരന്തബാധിതർക്ക് വേണ്ടിയുള്ള പ്രാർഥനാസദസിന് മുസ്തഫാ ദാരിമി നേതൃത്വം നൽകി. 1980 ജൂലൈ 30ന് നടന്ന അറബി ഭാഷാ സമരവും തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പിൽ രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ മരിക്കാത്ത ഓർമകളും പങ്കുവെച്ചുകൊണ്ട് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സാംസ്കാരിക വിഭാഗം ചെയർമാൻ മാലിക് മഖ്ബൂൽ സംസാരിച്ചു.

വയനാട് ദുരന്തബാധിത പ്രമേയം അമീറലി കൊയിലാണ്ടി അവതരിപ്പിച്ചു. സിദ്ദിഖ് പാണ്ടികശാല, റഹ്മാൻ കാര്യാട് എന്നിവർ പങ്കെടുത്തു.

സൈനു കുമളി, സലാഹുദ്ദീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി മഹമൂദ് പൂക്കാട് സ്വാഗതവും അബ്ദുറഹ്മാൻ പൊന്മുണ്ടം നന്ദിയും പറഞ്ഞു. നജ്മുദ്ദീൻ ഖിറാഅത്ത് നടത്തി.

Tags:    
News Summary - Dammam KMCC with Thangal memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.