ദമ്മാം: ഒരാഴ്ചയിലധികമായി ആന്തരികാവയങ്ങൾ തകരാറിലായി അഖ്‌റബിയ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം കുരീപ്പള്ളി സ്വദേശി സഫീർ സലീം (24) മരിച്ചു. മൂന്ന് വർഷമായി ദമ്മാമിലെ സ്വദേശി കുടുംബത്തിൽ ഹൗസ് ഡ്രൈവറായിരുന്നു. ജോലിക്കിടയിൽ പെെട്ടന്നുണ്ടായ അസ്വസ് ഥതകളെത്തുടർന്നാണ് സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ, വൃക്ക, ഹൃദയം തുടങ്ങിയവക്ക് തകരാറുണ്ടായിരുന്നു.
സഫീറിനെ പരിചരിക്കാനും രോഗവിവരങ്ങൾ അന്വേഷിക്കാനും ചികിത്സയുടെ പുരോഗതി അറിയാനുമൊക്കെ സ്പോൺസറും കുടുംബവും ആശുപത്രിയിൽ തന്നെ ഒപ്പമുണ്ടായിരുന്നു. സഫീറിെൻറ അപ്രതീക്ഷിത മരണം ആ കുടുംബത്തെ ഉലച്ച അനുഭവം അവിടെയുള്ള മലയാളികളെപ്പോലും കണ്ണീരിലാക്കി. അവൻ ഞങ്ങൾക്ക് ജോലിക്കാരനായിരുന്നില്ലെന്നും സ്വന്തം സഹോദരനെപ്പോലെയായിരുന്നു എന്നും സ്പോൺസറുടെ കുടുംബത്തിലെ ഒരംഗം പറഞ്ഞു.
നിർധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു സഫീർ. രോഗികളായ മാതാപിതാക്കളും വിവാഹമോചിതയായ സഹോദരിയും വാടക വീട്ടിലാണ് താമസം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ചാർട്ടർ വിമാനത്തിൽ നാട്ടിൽ അയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രോഗം മൂർച്ഛിച്ചത്. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഫീറിെൻറ മൃതദേഹം തുഖ്ബ മഖ്ബറയിൽ ഖബറടക്കി.
െഎ.സി.എഫ് നേതാക്കളായ നിസാർ കാട്ടിൽ, ബഷീര്‍ ഉള്ളണം, റസാഖ് താനൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മയ്യിത്ത് നിസ്കാരത്തിനും അനന്തരകർമങ്ങൾക്കും സുബൈർ സഖാഫി സലീം പാലച്ചിറ, സമദ് മുസ്ലിയാർ, ഹാരിസ് ജൗഹരി, അബ്ദുറഹീം മളാഹിരി, ഷൈജു, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സലീമിെൻറ നിർധന കുടുംബത്തെ സഹായിക്കുന്നതിന് എസ്.വൈ.എസ് സാന്ത്വനം സ്‌കീമിൽ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിസാർ കാട്ടിൽ, ബശീർ ഉള്ളണം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.