റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള സംഘടിതശ്രമം അതിർത്തിരക്ഷാസേന തകർത്തു. 1,214 കിലോ മയക്കുമരുന്നും 22,010 ആംഫിറ്റമിൻ ഗുളികകളും പിടിച്ചെടുക്കുകയും 15 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെക്കൻ അതിർത്തി മേഖലയായിലാണ് സംഭവം. ജീസാൻ, നജ്റാൻ, അസീർ പ്രദേശങ്ങളിൽ നിന്നായി ഒരാഴ്ചകൊണ്ടാണ് ഇത്രയും പേരെ പിടികൂടിയത്. ഇതിൽ 14 പേർ യമൻ പൗരൻമാരാണ്. ഒരാൾ എത്യോപ്യക്കാരനും.
മക്ക റീജനിലെ അല്ലീതിലും അതിർത്തി രക്ഷാസേന മയക്കുമരുന്ന് കടത്ത് നീക്കം തടഞ്ഞിരുന്നു. നാവിക പട്രോളിങ് സംഘമാണ് ഇവിടെ ഇടെപട്ടത്. ബോട്ടിലെത്തിയ യമൻ സ്വദേശിയിൽ നിന്ന് 251 കിലോ മയക്കുമരുന്നും ആംഫിറ്റമിൻ ഗുളികകളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.