ജുബൈൽ: കോവിഡ് പകർച്ചവ്യാധി മൂലം അധികൃതർ നടപ്പാക്കിയ കർഫ്യൂ പ്രാബല്യത്തിൽവന്നതോ ടെ ജുബൈലിലെ എല്ലാ തെരുവുകളും നടപ്പാതകളും ആദ്യ ദിവസം ശൂന്യമായി. കർഫ്യൂ ലംഘന കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി ഏഴിന് മുമ്പ് തന്നെ കടകളെല്ലാം അടക്കുകയും വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിയുകയും ചെയ്തു. ജുബൈലിലെ പ്രധാന ചെറുകേന്ദ്രങ്ങളായ ജുബൈൽ ടൗൺ, ഫാനാതീർ, അറീഫിയ, ഖാലിദിയ എന്നിവിടങ്ങളെല്ലാം പൂർണമായും വിജനമായിരുന്നു. വ്യവസായ മേഖലയിൽ കർഫ്യൂവിന് അടിസ്ഥാനമാക്കി ജോലിസമയവും ഉൽപാദനവും ക്രമീകരിച്ചിട്ടുണ്ട്. കർഫ്യൂ നടപ്പാക്കുന്നതിന് പൊലീസ് പട്രോളിങ് വിഭാഗം മേൽനോട്ടം വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.