റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗമായിരുന്ന സജീവൻ കളത്തിലിന്റെ കുടുംബസഹായ ഫണ്ട് കൈമാറി. കണ്ണൂർ പെരളശ്ശേരി മൂന്നുപെരിയ സ്വദേശിയായ സജീവൻ അർബുദബാധയെ തുടർന്ന് ജൂൺ മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. 38 വർഷമായി ദവാദ്മിയിൽ സർവിസ് സ്റ്റേഷൻ മേഖലയിൽ ജോലി ചെയ്തുവരുകയായിരുന്നു. പെരളശ്ശേരി മൂന്നുപെരിയയിലെ സജീവന്റെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ഷീബ ഫണ്ട് സജീവന്റെ വിധവക്ക് കൈമാറി.
കേളി അംഗം ശ്രീകാന്ത് ആമുഖപ്രഭാഷണം നടത്തി. ചടങ്ങിൽ സി.പി.എം മൂന്നുപെരിയ ബ്രാഞ്ച് സെക്രട്ടറി രമേശൻ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായിരുന്ന സജീവൻ ചൊവ്വ, ബി.പി. രാജീവൻ, കേളി സുലൈ രക്ഷാധികാരി കൺവീനർ അനിരുദ്ധൻ, ബത്ഹ ഏരിയ കമ്മിറ്റി അംഗം മുരളി കണിയാരത്ത്, സജീവൻ, സഞ്ജയ്, സജീവന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേരള പ്രവാസിസംഘം മാവിലായി ഈസ്റ്റ് യൂനിറ്റ് സെക്രട്ടറിയും കേളി അംഗവുമായിരുന്ന പി.എം. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.