സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ സന്തോഷിന് കേളിയുടെ ചികിത്സ സഹായം കൈമാറുന്നു

കേളിയുടെ ചികിത്സ സഹായം കൈമാറി

റിയാദ്: കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയിലെ അംഗമായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശി സന്തോഷ് കുമാറിനായി സ്വരൂപിച്ച ചികിത്സസഹായം കൈമാറി. കണ്ണൂർ ജില്ലയിലെ മയ്യിലിൽ സന്തോഷ് കുമാറിന്റെ വീട്ടിലൊരുക്കിയ ചടങ്ങിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് സഹായം കൈമാറിയത്. കേളി റൗദ ഏരിയ നദിം യൂനിറ്റ് അംഗമായിരുന്ന സന്തോഷ് കുമാർ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ജോലിക്കിടെ മറ്റോരു ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ രണ്ട് മാസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും മുട്ടിന് മുകളിലായി കാൽ മുറിച്ചുമാറ്റേണ്ടി വന്നു. പിന്നീട് വീൽചെയറിൽ നാട്ടിൽ തുടർ ചികിത്സക്ക് പോവുകയായിരുന്നു. റൗദ ഏരിയയിലെ പ്രവർത്തകരും കേന്ദ്ര കമ്മിറ്റിയുമാണ് സന്തോഷ് കുമാറിന്റെ തുടർചികിത്സക്കായി ഫണ്ട് സ്വരൂപിച്ചത്. സി.പി.ഐ എം മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം എൻ.കെ. രാജൻ, മയ്യിൽ ലോക്കൽ സെക്രട്ടറി എം. ഗിരീശൻ, ബ്രാഞ്ച് സെക്രട്ടറി ജിതിൻ, പ്രവാസി സംഘം മയ്യിൽ ഏരിയ പ്രസിഡന്റ് മനോജ്, കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവൻ ചൊവ്വ, കുഞ്ഞിരാമൻ മയ്യിൽ, ഗോപിനാഥൻ വേങ്ങര, മുൻ കേന്ദ്രകമ്മിറ്റി അംഗം ശ്രീകാന്ത്, റൗദ മുൻ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ബാബു പറശ്ശിനി, രാധാകൃഷ്ണൻ, അജയൻ, കേളി അംഗങ്ങളായ അൻഷാദ്, ഗിരീശൻ, ഷിബിൻ, ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി കെ.വി. ശിവൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kelly's medical help was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.