ഒരു മിനിറ്റ് റീൽസിനപ്പുറം അപരനെ കേൾക്കാനുള്ള സഹനശേഷി നഷ്‌ടപ്പെടുന്നു -ആര്യാടൻ ഷൗക്കത്ത്

പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച ‘കേരള കൾചർ’ പരിപാടിയിൽ

ആര്യാടൻ ഷൗക്കത്ത് സംസാരിക്കുന്നു

ഒരു മിനിറ്റ് റീൽസിനപ്പുറം അപരനെ കേൾക്കാനുള്ള സഹനശേഷി നഷ്‌ടപ്പെടുന്നു -ആര്യാടൻ ഷൗക്കത്ത്

റിയാദ്: രാസലഹരിക്കൊപ്പം ഡിജിറ്റൽ ലഹരിയും അപരനെ കേൾക്കാനുള്ള മനുഷ്യന്റെ സഹനശേഷി നഷ്‌ടപ്പെടുത്തുന്നുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച ‘കേരള കൾചർ’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു മിനിറ്റ് റീൽസിനപ്പുറം ഒരാളെ കേൾക്കാനുള്ള ക്ഷമയില്ലാത്ത അവസ്ഥയിലെത്തിയിലാണ് നമ്മൾ. ഇത് ഗുരുതരമായ സാമൂഹികപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കിലോക്കണക്കിന് ലഹരി വ്യാപാരം നടക്കുന്ന മാർക്കറ്റായി കേരളം മാറിയിട്ടുണ്ട്.

അതേസമയം പൊലീസ് പിടിക്കുന്നത് രണ്ടും മൂന്നും ഗ്രാമുകൾ മാത്രമാണ്. ലഹരി വേട്ട പേരിന് മാത്രമല്ലാതെ ഗൗരവതരമായി സമീപിക്കണമെന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കിന്റെ സ്രോതസ്സ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നജിം കൊച്ചുകലുങ്ക്, ജോസഫ് അതിരുങ്കൽ, സലിം കളക്കര, കുഞ്ഞി കുമ്പള എന്നിവർ സംസാരിച്ചു. അഡ്വ. എൽ.കെ. അജിത് സ്വാഗതവും തൽഹത്ത് തൃശൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്കുള്ള പ്രിയദർശനി പബ്ലിക്കേഷൻസിന്റെ ഉപഹാരം ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സന് ആര്യാടൻ ഷൗക്കത്ത് കൈമാറി. മലപ്പുറം ജില്ല കമ്മിറ്റിക്കുള്ള ഉപഹാരം പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന് പി.എ. സലിം കൈമാറി.

നാദിർഷ റഹ്മാൻ, മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, അബ്ദുല്ല വല്ലാഞ്ചിറ, യഹിയ കൊടുങ്ങല്ലൂർ, രഘുനാഥ്‌ പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്, സലിം ആർത്തിയിൽ, സൈഫ് കായംകുളം, വിൻസെന്റ് ജോർജ്, ജയൻ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അൻസായി ഷൗക്കത്ത്, മൊയ്തു, നാസർ മാങ്കാവ്, ടോം സി. മാത്യു, വഹീദ് വാഴക്കാട്, സാദിഖ് വടപുറം, ജംഷാദ് തുവ്വൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Tags:    
News Summary - kerala culture lecture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.