ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘ഖേലോ ഖേലോ 2023’ സ്പോർട്സ് മീറ്റിൽനിന്ന്
ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി ‘ഖേലോ ഖേലോ 2023’ എന്നപേരിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. 30ാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായുള്ള ഖാലിദ് ബിൻ വലീദ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുള്ള പോസ്റ്ററുകളും മുത്തുക്കുടയും ബാൻഡ് മേളവും കേരളത്തിെൻറ വിവിധ കലാരൂപങ്ങളുടെ വേഷവിധാനങ്ങളുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് സ്പോർട്സ് മീറ്റ് ആരംഭിച്ചത്. മാധ്യമപ്രവർത്തകൻ പി.എം മായിൻകുട്ടി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുകയും സ്പോർട്സ് മീറ്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഏരിയ പ്രസിഡൻറ് ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. അനസ് ബാവ , അബ്ദുള്ള മുല്ലപ്പിള്ളി, ആസിഫ് കരുവാറ്റ, റഫീഖ് പത്തനാപുരം, യൂസുഫ് മേലാറ്റൂർ, നിഷ നൗഫൽ, ടിറ്റോ മീരാൻ, ഷറഫു കാളികാവ്, ബേബി പാലമറ്റം, വാസു ഹംദാൻ തുടങ്ങിയവർ സംസാരിച്ചു. നീനു വിവേക്, സുഷീല ജോസഫ്, അജീഷ സാൻറി എന്നിവർ സ്പോർട്സ് മീറ്റിന് നേതൃത്വപരമായ പങ്ക് വഹിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ യെല്ലോ ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട്, ട്രഷറർ സി.എം അബ്ദുറഹ്മാൻ തുടങ്ങിയവർ ചേർന്ന് ഓവറോൾ ട്രോഫി കൈമാറി.
രണ്ടാം സ്ഥാനക്കാരായ ബ്ലൂ ഹൗസിന് ഏരിയ രക്ഷാധികാരി അനസ് ബാവയും റെഡ് ഹൗസിനുള്ള ട്രോഫി ജിജോ അങ്കമാലിയും മൂന്നാം സ്ഥാനം നേടിയ വൈറ്റ് ഹൗസിനുള്ള ട്രോഫി അഷറഫ് ആലങ്ങാടനും വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ഉപഹാരങ്ങൾ ഗ്രീവർ ചെമ്മനം, സെബാസ്റ്റ്യൻ, മനീഷ്, നിഷാദ് വർക്കി, ജോസഫ് സന്തോഷ്, ധന്യ എൽദോ, നിസാമുദ്ദീൻ കൊല്ലം, ബാബു തുണേരി, അൻവർ ഹംറ, മൊയ്തു പട്ടാമ്പി, വിവേക് പഞ്ചമൻ, ശോഭ സുനിൽ, സൈറ ടിറ്റോ എന്നിവർ കൈമാറി. ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സ്വാഗതവും അഷറഫ് ആലങ്ങാടൻ നന്ദിയും പറഞ്ഞു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപകരായ യമുന ടീച്ചർ, അജിൻ മാഷ് എന്നിവർ മാർച്ച് പാസ്റ്റിൽ വിധികർത്താക്കളായി. ജുനൈസ് താഴെക്കോട്, റഫീഖ് മമ്പാട്, സലാം മമ്പാട് തുടങ്ങിയവർ വിവിധ കായിക മത്സരങ്ങളുടെയും വിധികർത്താക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.