ജിദ്ദ: ഹജ്ജ് കർമങ്ങൾക്ക് സുപ്രധാന സ്ഥലങ്ങളിലേക്ക് തീർഥാടകർക്ക് യാത്രാസൗകര്യം ഒരുക്കുന്ന മശാഇർ ട്രെയിൻ സർവിസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗതാഗത മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പരിശോധിച്ചു. കൺട്രോളിങ് കേന്ദ്രം, വർക്ക്ഷോപ്പുകൾ എന്നിവ സന്ദർശിക്കുകയും വിവിധ സ്റ്റേഷനുകൾക്കിടയിലൂടെ ട്രെയിനിൽ സഞ്ചരിക്കുകയും ചെയ്തു.
ഈ വർഷത്തെ ട്രെയിൻ സർവിസുകൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. ദുൽഹജ്ജ് ഏഴ് മുതൽ ഹജ്ജ് കഴിയുന്നതുവരെയാണ് മശാഇർ ട്രെയിനുകൾ സർവിസ് നടത്തുക. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബഷാർ മാലിക്, കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.