റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് മിന-കേളി സോക്കർ 2024 ഫുട്ബാൾ ടൂർണമെന്റിൽ കാൻഡിൽ നൈറ്റ് ട്രേഡിങ് കമ്പനി റിയൽ കേരള എഫ്.സി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഫ്യൂച്ചർ മോബിലിറ്റി യൂത്ത് ഇന്ത്യ എഫ്.സിയെ ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഗോൾകീപ്പർ മുബഷിറിന്റെ മികവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റിയൽ കേരള വിജയം കൈപ്പിടിയിലൊതുക്കി. മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്ത യൂത്ത് ഇന്ത്യയുടെ നിരവധി അവസരങ്ങളാണ് ഗോൾ കീപ്പർ തടഞ്ഞത്. ഷൂട്ടൗട്ടിൽ മൂന്ന് അവസരങ്ങൾ മുബഷിർ തടുത്തു. റിയൽ കേരളയുടെ ഒരു അവസരം പുറത്തുപോയി. ഫൈനലിലെ മികച്ച കളിക്കാരനായി മുബഷിറിനെ തിരഞ്ഞെടുത്തു.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായ റിയൽ കേരളയുടെ ഷഹജാസും ഏറ്റവും നല്ല ഗോൾ കീപ്പറായ യൂത്ത് ഇന്ത്യൻ താരം ഷാമിൽ സലാമും ബെസ്റ്റ് ഡിഫൻഡറായ യൂത്ത് ഇന്ത്യൻ താരം നിയാസും ലാസ്റ്റ് ഗോൾ അടിച്ച റിയൽ കേരള താരം ഷഹജാസും വ്യക്തിഗത ട്രോഫികൾ ഏറ്റുവാങ്ങി. റിയൽ കേരളയുടെ നജീബ്, യൂത്ത് ഇന്ത്യയുടെ അഖിൽ എന്നിവർ ടൂർണമെന്റിൽ നാലുഗോളുകൾ വീതം നേടി ടോപ് സ്കോറർമാരായി.
ജേതാക്കളായ റിയൽ കേരളക്ക് കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി മെഡലുകളും രക്ഷാധികാരികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ എന്നിവർ ട്രോഫിയും മിന മാർട്ട് പ്രതിനിധികൾ പ്രൈസ് മണിയും കൈമാറി. റണ്ണറപ്പായ ടീം യൂത്ത് ഇന്ത്യക്ക് ഏരിയ കമ്മിറ്റി അംഗം ബഷീർ, സിറ്റി യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം മൊഹ്സിന് എന്നിവർ മെഡലുകളും അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടവും ചേർന്ന് ട്രോഫിയും സമ്മാനിച്ചു. റൗദ ഹോട്ടൽ എം.ഡി അബുബക്കർ പ്രൈസ് മണിയും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.