കിഴക്കൻ പ്രവിശ്യ ഗവർണറേറ്റിൽ പ്രതിവാരം നടക്കുന്ന മീറ്റിൽ കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് 

ജനജീവിതം സാധാരണ നിലയിലേക്ക്

ദമ്മാം: രാജ്യത്തെ ഒത്തുചേരലുകളും വ്യക്തിഗത പ്രവർത്തനങ്ങളും സാധാരണ നിലയിൽ പുനരാരംഭിക്കാൻ കഴിഞ്ഞതിൽ സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് സംതൃപ്തി രേഖപ്പെടുത്തി. തിങ്കളാഴ്ചകളിൽ മേഖലയിലെ സർക്കാറുദ്യോഗസ്ഥരുമായി നടത്താറുള്ള പ്രതിവാര കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി ൈകകാര്യം ചെയ്യുന്നതിൽ ഒപ്പംനിന്നവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഉദ്യോഗസ്ഥരുടെ സമർപ്പിത സേവനവും ജനങ്ങളുടെ ശക്തമായ പിന്തുണയുമാണ് ഇൗ പ്രതിസന്ധിയെ ഇത്രവേഗം മറികടക്കാൻ സഹായകമായതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതിലും രോഗം സംക്രമണം കുറക്കുന്നതിലും ആരോഗ്യ മേഖല നടപ്പിൽ വരുത്തിയ മാനദണ്ഡങ്ങൾ ഏറെ സഹായമായിട്ടുണ്ട്.

ഇതിനെക്കുറിച്ച് പ്രവാസികൾ ഉൾപ്പടെയുള്ളവരുടെ അവബോധം, അത് പാലിക്കുന്നതിൽ പുലർത്തിയ നിഷ്ഠ എന്നിവയെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട് എന്നും ഗവർണർ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ ഹെൽത്ത് അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. ഇബ്രാഹിം അൽ ഒറൈഫി ആരോഗ്യ മേഖലയിലെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകളും സാഹചര്യങ്ങളും വിശദീകരിച്ചു.

സമാഗതമായ ശൈത്യകാലത്ത് ആരോഗ്യ നിർദേശങ്ങൾ തുടർന്നും പാലിക്കേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഒാർമപ്പെടുത്തി.

പ്രതികൂല കാലാവസ്ഥയിലും ആരോഗ്യകരമായ ഒരു സമൂഹം നിലനിർത്താൻ സൗജന്യമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന പകർച്ചപ്പനി വാക്സിനുകൾ സ്വീകരിക്കാൻ പ്രവാസികൾ ഉൾെപ്പടെയുള്ളവർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു. സൗദിയിൽ ആദ്യമായി കോവിഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ്. ഇറാൻ യാത്ര കഴിഞ്ഞെത്തിയ ചിലരിലാണ് കോവിഡ് ൈവറസ് സ്ഥിരീകരിച്ചത്.

ഇതോടെ അതിശക്തമായ മുൻകരുതലുമായി അധികൃതർ രംഗത്ത് എത്തിയതോടെ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ വലിയ അളവുവരെ നിയന്ത്രിക്കാനായി.

ഖത്വീഫ് പൂർണമായും രണ്ടാഴ്ചയിലധികം അടച്ചിട്ടുകൊണ്ടാണ് രോഗ സംക്രമണത്തെ പ്രതിേരാധിച്ചത്. നിലവിൽ കേവലം എണ്ണങ്ങളിലേക്ക് മാത്രമായി രോഗികളുടെ എണ്ണം ചുരുക്കാനായത് പൊതുസമൂഹത്തിെൻറ ശക്തമായ പിന്തുണകൊണ്ടാണ് എന്നാണ് അധികൃതരുടെ വിശദീകരണം.

Tags:    
News Summary - People's lives return to normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.