റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സുലൈ എക്സിറ്റ് -18 ലെ സദ കമ്യൂണിറ്റി സെന്ററിൽ നടത്തിയ സൗഹൃദ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സംഘടന ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, ചെയർമാൻ കുഞ്ഞി കുമ്പള, വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, പ്രോഗ്രാം ജനറൽ കൺവീനർ രഘുനാഥ് പറശ്ശിനിക്കടവ്, സബ് കമ്മിറ്റി കൺവീനർമാരായ ഷംനാദ് കരുനാഗപള്ളി, സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, സക്കീർ ധാനത്ത് അടക്കം പ്രധാന ഭാരവാഹികളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
റിയാദ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, ലുലു റിയാദ് ജനറൽ മാനേജർ സമീർ ചത്തോലിൽ, സുധീർ കുമ്മിൾ, ഡോ. കെ.ആർ. ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, വി.ജെ. നസറുദ്ദീൻ, സനൂബ് പയ്യന്നൂർ, ഷാജി കൊടുങ്ങല്ലൂർ, അസ്ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ഡോ. അബ്ദുൽ അസീസ്, വിനോദ്, കമാൽ കോട്ടക്കൽ, കൃഷ്ണകുമാർ, കബീർ പട്ടാമ്പി, ഷൈജു പച്ച, ഷാരോൺ ഷെരീഫ്, നൗഷാദ് ആലുവ, നിബു വർഗീസ്, ജോർജ് തൃശൂർ, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, റഹ്മാൻ മുനമ്പത്ത്, അഡ്വ. അജിത്, സലീം അർത്തിയിൽ തുടങ്ങിയവർ സന്നിഹിതരായി.
ശാഫി ഹുദവി ഓമശ്ശേരി റമദാൻ സന്ദേശം നൽകി. ഒ.ഐ.സി.സി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, ബാലുകുട്ടൻ, ഷുക്കൂർ ആലുവ, നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കിഴിപുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, സൈഫ് കായംകുളം, അശ്റഫ് മേച്ചേരി, വിനീഷ് ഒതായി, നാദിർഷാ റഹ്മാൻ, അബ്ദുൽ സലാം ഇടുക്കി, ബഷീർ കോട്ടക്കൽ, നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, സന്തോഷ്, ഡൊമിനിക് സാവിയോ, സഫീർ ബുർഹാൻ, വി.എം. മുസ്തഫ, ടോം സി. മാത്യു, കെ.കെ. തോമസ്, ഷാജി മടത്തിൽ, ബഷീർ സാപ്റ്റിക്കോ, ശരത്ത് സ്വാമിനാഥൻ, നാസർ വലപ്പാട്, ഷിഹാബ് പാലക്കാട്, സിദ്ധീഖ് കല്ലുപറമ്പൻ, എം.ടി. ഹർഷാദ്, അബ്ദുൽ മജീദ്, അലക്സ് കൊട്ടാരക്കര, അലി ആലുവ, അൻസാർ വർക്കല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി സൗദി കുടുംബം ആവശ്യപ്പെട്ട ദിയാ പണമായ 34 കോടി രൂപ സമാഹരിക്കുന്നതിനുള്ള കാമ്പയിൻ ഇഫ്താർ പരിപാടിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.