റഷ്യ-യുക്രെയ്ൻ സംഘർഷം: വില വർധനയെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം ചർച്ച നടത്തി

ജുബൈൽ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വില വർധനയെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം ചർച്ച നടത്തി. വിലക്കയറ്റം ഉൾപ്പെടെ ആഗോള, പ്രാദേശിക വിപണികളിൽ യുക്രെയ്ൻ പ്രതിസന്ധിയുടെ ആഘാതം ചർച്ച ചെയ്യുന്നതിനായി സൗദി വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിലാണ് ചർച്ച നടന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഷിപ്പിങ്, ലോജിസ്റ്റിക് സേവനങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി.

അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളുടെയും ചരക്കുകളുടെയും വിലയും നിർമാണച്ചെലവും കുത്തനെ ഉയർന്നുവെന്നും ശില്പശാല വിലയിരുത്തി. 12 സർക്കാർ ഏജൻസികൾ, ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ്, ഭക്ഷ്യ-പാനീയ മേഖലയിൽ പ്രവർത്തിക്കുന്ന റീട്ടെയിലർമാരും മൊത്തവ്യാപാരികളും ഉൾപ്പെടെ 70 പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ സ്വകാര്യ മേഖല നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും അടിസ്ഥാന വസ്തുക്കളുടെ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും തടസ്സങ്ങളും മറികടക്കാനുള്ള സർക്കാറിന്‍റെ നീക്കം വാണിജ്യ മന്ത്രി മാജിദ് അൽഖസ്സബി ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Russia-Ukraine conflict: Saudi Ministry of Commerce discusses price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.