സൗദിയിൽ ഒരാഴ്ചക്കിടെ 15,328 നിയമ ലംഘകർ അറസ്റ്റിൽ

ജുബൈൽ: ഒരാഴ്ചക്കിടെ രാജ്യത്തിെൻറ വിവിധ മേഖലകളിൽനിന്ന് താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 15,328 പേരെ അറസ്റ്റ് ചെയ്തു. ഡിസംബർ 22 മുതൽ 28 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് അറസ്റ്റ്. ഇതിൽ 8,808 താമസ നിയമലംഘകരും 4,038 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘകരും 2,482 തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു.

രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 552 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 48 ശതമാനം യമൻ പൗരന്മാരും 47 ശതമാനം എത്യോപ്യക്കാരും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരമാണ്. 116 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യം നൽകിയതിന് 10 പേർ അറസ്റ്റിലായി. മൊത്തം 36,787 നിയമലംഘകർ നിലവിൽ നിയമങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 35,147 പുരുഷന്മാരും 1,640 സ്ത്രീകളുമാണ്. 27,029 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ കാര്യങ്ങൾ നയതന്ത്ര കാര്യലയങ്ങൾക്ക് റഫർ ചെയ്തു. 2,263 നിയമലംഘകരുടെ യാത്രാ റിസർവേഷൻ നടപടി പൂർത്തിയാക്കി.

13,250 നിയമലംഘകരെ നാടുകടത്തി. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. കൂടാതെ അവരുടെ വിവരം പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. ഗതാഗത സൗകര്യമൊരുക്കിയ വാഹനങ്ങളും അഭയം നൽകാനായി ഉപയോഗിച്ച താമസസ്ഥലങ്ങളും കണ്ടുകെട്ടും. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാം.

Tags:    
News Summary - Saudi Arabia arrests 15328 illegals in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.