ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കിങ് അബ്ദുൽ അസീസ്
ഹൗസിന്റെയും നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെയും പ്രതിനിധികൾ ധാരണപത്രത്തിൽ ഒപ്പിട്ടപ്പോൾ
ജിദ്ദ: സൗദി അറേബ്യയുടെ കിങ് അബ്ദുൽ അസീസ് ഹൗസും നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയും ധാരണപത്രം ഒപ്പുവെച്ചു. ന്യൂഡൽഹിയിലാണ് ഒപ്പിടൽ ചടങ്ങ് നടന്നത്. പുരാവസ്തു സംരക്ഷണം, ആർക്കൈവിങ്, പുനരുദ്ധാരണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണപത്രമാണിത്.
കിങ് അബ്ദുൽ അസീസ് അൽഹൗസിനെ പ്രതിനിധാനംചെയ്ത് സി.ഇ.ഒ തുർക്കി ബിൻ മുഹമ്മദ് അൽശുവൈഹിറും നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയെ പ്രതിനിധാനംചെയ്ത് അരുൺ സിംഗാളുമാണ് ധാരണയിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം വികസിപ്പിക്കുന്നതിന് പുതിയ ചക്രവാളങ്ങൾ തുറക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ആർക്കൈവ്സ് മേഖലയിലെ സഹകരണവും വിനിമയവും വർധിപ്പിക്കുന്നത് ധാരണപത്രത്തിലെ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. വൈദഗ്ധ്യ മേഖലകളിലെ സഹകരണം, പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കൽ, ഗവേഷകർക്ക് ചരിത്രപരമായ വിവരങ്ങളും ശാസ്ത്രീയസാമഗ്രികളും നൽകൽ, ശാസ്ത്ര ബുള്ളറ്റിനുകൾ, പ്രസിദ്ധീകരണങ്ങൾ.
പരിപാലനം, പുനരുദ്ധാരണം, സാങ്കേതിക വൈദഗ്ധ്യം എന്നിവ കൈമാറുക എന്നിവയും ഇരുരാജ്യങ്ങളിലെയും ആർക്കൈവൽ വിദഗ്ധരുടെ സന്ദർശനങ്ങൾ, സെമിനാറുകൾ, സംയുക്ത എക്സിബിഷനുകൾ, വർക്ക്ഷോപ്പുകൾ എന്നിവ നടത്തുക, സംരക്ഷണ, ആർക്കൈവിങ് മേഖലകളിലെ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നിവയും കരാറിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.