റോഡിലേക്ക് പാറ വീഴുന്നത് നിരീക്ഷിക്കാൻ ത്വാഇഫിലെ അൽഹദാ റോഡിൽ സ്ഥാപിച്ച സ്മാർട്ട് കാമറ
മക്ക: റോഡിലേക്ക് പാറ വീഴുന്നത് നിരീക്ഷിക്കാൻ സ്മാർട്ട് കാമറ സംവിധാനമൊരുക്കി പൊതുഗതാഗത അതോറിറ്റി. സ്മാർട്ട് സംവിധാനം വഴി റോഡിന് വശങ്ങളിലെ മലകളിൽ നിന്ന് പാറകൾ വീഴുന്നത് നിരീക്ഷിക്കാൻ തുടങ്ങിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. റോഡ് മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളെ പിന്തുണക്കാനും റോഡിലെ സുരക്ഷ നിലവാരം ഉയർത്താനും തീർഥാടകരെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ത്വാഇഫിലെ അൽഹദ ചുരം റോഡ് ഗതാഗത പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചതായി അതോറിറ്റി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ആറ് കാമറകൾ ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. ഇതിലൂടെ റോഡിന് ചുറ്റുമുള്ള പർവതപ്രദേശങ്ങളിൽനിന്ന് പാറ വീഴുന്നതിന്റെ ആദ്യ നിമിഷങ്ങൾ നിരീക്ഷിക്കാനാകും. ഉടൻ റോഡ് അടക്കുന്നതിന് നേരിട്ട് സിഗ്നലുകൾ അയക്കും. പാറകളുടെ ഏതെങ്കിലും ചലനം കണ്ടെത്തിയാൽ 60 സെക്കൻഡുകൾക്ക് ശേഷം ചുരത്തിലേക്കുള്ള പ്രവേശന കവാടം അടക്കാനാകും. ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് സംവിധാനത്തിന് കഴിയുമെന്ന് സ്ഥിരീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.