ജുബൈൽ: താമസസ്ഥലത്ത് തലചുറ്റലിൽ ബോധം നഷ്ടപ്പെട്ട് രണ്ടു മാസത്തിലേറെ സൗദിയിലെ ആശുപത്രിയിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിയെ നാട്ടിലെത്തിച്ചു.
കണ്ണൂർ മാട്ടൂൽ സ്വദേശി അബ്ദുല്ലയാണ് ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്തോടെ നാടണഞ്ഞത്. ഖോബാർ അൽ മന ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അബ്ദുല്ലക്ക് തലച്ചോറിലെ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കുശേഷം രണ്ട് മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞു.
മൂന്ന് ലക്ഷത്തോളം റിയാൽ ചെലവുവരുന്ന ചികിത്സക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്യൂണിറ്റി വെൽഫെയർ ഇൻചാർജ് ഷാജഹാൻ കൊല്ലത്തിെൻറ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെൻറുമായി സംസാരിക്കുകയും ഒടുവിൽ സൗജന്യമാക്കുകയുമായിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ച അബ്ദുല്ലയെ എസ്.ഡി.പി.ഐ സ്റ്റേറ്റ് സെക്രട്ടറി അജ്മൽ ഇസ്മാഈൽ, ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധികളായ നസീബ്, സിറാജ് വെഞ്ഞാറമൂട് എന്നിവർ സ്വീകരിച്ചു. നിലവിൽ ബന്ധുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറപ്പി നടത്തുന്നു. സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ മുബാറക് പൊയിൽത്താടി, ഖോബാർ ബ്ലോക്ക് പ്രസിഡൻറ് മൻസൂർ, സുബൈർ നാറാത്ത്, നൗഷാദ്, എയർ ഇന്ത്യ കോഓഡിനേറ്റർ മുസ്തഫ പൊന്നാനി എന്നിവർ സഹായങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.