ചാരവൃത്തി: മലയാളിക്ക് അഞ്ചു വര്‍ഷം തടവ്

അബൂദബി: യു.എ.ഇക്കെതിരെ ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളിക്ക് ഫെഡറല്‍ സുപ്രീംകോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. 
അബൂദബി തുറമുഖത്ത് ജോലി ചെയ്തിരുന്ന മനാര്‍ ടി. അബ്ബാസ് എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. 
തടവ് പൂര്‍ത്തിയാക്കിയ ശേഷം നാടു കടത്താനും ഉത്തരവിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍റലിജന്‍സിന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. 
അബൂദബി തുറമുഖത്തെ സൈനിക കപ്പലുകളുടെ നീക്കങ്ങള്‍ സംബന്ധിച്ച് അബൂദബി ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞിരുന്നു.  ജഡ്ജി മുഹമ്മദ് ജര്‍റ അല്‍ തുനൈജിയുടെ നേതൃത്വത്തിലാണ് വിധി പറഞ്ഞത്. രഹസ്യ വിവരങ്ങള്‍ കൈമാറിയില്ളെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. 
എംബസിയില്‍ അടക്കം കൂടിക്കാഴ്ചകള്‍ നടത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.