അബൂദബി: മിഡിലീസ്റ്റ് മേഖലയിലെ ഗുരുതര സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും. എല്ലാ തരത്തിലുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനും ഗസ്സയിൽ സമഗ്രവും ശാശ്വതവുമായ വെടിനിർത്തലിൽ എത്തിച്ചേരാനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു.
വർധിച്ചുവരുന്ന പ്രതിസന്ധികളിൽ മാനുഷിക സഹായം മെച്ചപ്പെടുത്തുന്നതിനും ഗസ്സയിലെ എല്ലാ സാധാരണക്കാരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമം വർധിപ്പിക്കേണ്ടതുണ്ടെന്ന് അബ്ദുല്ല ബിൻ സായിദ് വ്യക്തമാക്കി.
ആഗോള, പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ തീവ്രവാദം അവസാനിപ്പിക്കേണ്ടതിന്റെയും മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും അക്രമങ്ങളും അവസാനിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചർച്ചയിൽ അടിവരയിട്ടു പറഞ്ഞു. സുഡാനിലെ സംഭവ വികാസങ്ങളെയും അവയുടെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ചയിൽ അദ്ദേഹം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.