ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഡി.എച്ച്.എ

ദുബൈ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) ഹെൽത്ത് ടൂറിസം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെബിനാറുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ മേഖല നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ട്രെൻഡും വെബിനാറിൽ ചർച്ചെചയ്യും.

യു.എ.ഇയിൽ ഹെൽത്ത് ടൂറിസം വളർച്ചയുടെ പാതയിൽ നിൽക്കുേമ്പാഴാണ് കോവിഡ് എത്തിയത്്. 2018നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നാലു ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഏഷ്യയിൽ നിന്നുള്ളവരാണ് യു.എ.ഇയിലെ ഹെൽത്ത് ടൂറിസം മേഖലയിലേക്ക് കൂടുതലായി എത്തുന്നത്. സന്ദർശകരിൽ 34 ശതമാനവും ഏഷ്യക്കാരാണ്. അറബ്, ഗൾഫ് രാജ്യങ്ങളിൽനിന്ന് 28 ശതമാനവും യൂറോപ്പിൽനിന്ന് 17 ശതമാനവും സന്ദർശകർ എത്തുന്നുണ്ട്. ആരോഗ്യ മേഖലയിലെ സ്വകാര്യ സംരംഭങ്ങളുമായി സഹകരിച്ചാണ് ഡി.എച്ച്.എ കൂടുതൽ പദ്ധതികൾ തയാറാക്കുന്നത്. വിനോദ സഞ്ചാരികൾക്ക് ഹെൽത്ത് പ്രോട്ടോകോളിനുള്ളിൽനിന്ന് ലോകോത്തര ചികിത്സയൊരുക്കാനും സന്ദർശകരെയും താമസക്കാരെയും ഇതിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുന്നു. ഇവർക്കായി റിസോർട്ട്, സ്പാ തുടങ്ങിയവയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തും.

ഇൻഷുറൻസ് കമ്പനികൾ, ആശുപത്രികൾ, മെഡിക്കൽ ടൂറിസം കമ്പനികൾ എന്നിവക്കുള്ള വഴികാട്ടിയായാണ് വെബിനാറുകൾ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖല ഉണരുന്ന പശ്ചാത്തലത്തിൽ ഹെൽത്ത് ടൂറിസവും പ്രതീക്ഷയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെൽത്ത് കെയർ ഡെസ്റ്റിനേഷനാണ് യു.എ.ഇ എന്ന് ഡി.എച്ച്.എ ഹെൽത്ത് ടൂറിസം വിഭാഗം ഡയറക്ടർ മുഹമ്മദ് അലി മുഹൈരി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.