ഷുവർ ഫോറത്തിൽ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥൻ

ഉപഭോക്താക്കളുമായി സംവദിക്കുന്നു

സേവന നിലവാരം ഉയർത്താൻ ജി.ഡി.ആർ.എഫ്.എ ‘ഷുവർ ഫോറം’

ദുബൈ: ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘ഷുവർ ഫോറം’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ജി.ഡി.ആർ.എഫ്.എ കസ്റ്റമർ കമ്യൂണിറ്റി നെറ്റ്‌വർക്കിലെ അംഗങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഫോറം സംഘടിപ്പിച്ചത്.

അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസ് ക്ലബിൽ നടന്ന പരിപാടിയിൽ ജി.ഡി.ആർ.എഫ്.എയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി കസ്റ്റമർ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു. ജനറൽ ഡയറക്ടറേറ്റ് വാഗ്ദാനം ചെയ്യുന്ന പ്രധാന സേവനങ്ങൾ പരിചയപ്പെടുത്താനും ഉപഭോക്താക്കളിൽനിന്ന് നേരിട്ട് അഭിപ്രായം ശേഖരിക്കാനും ഫോറം അവസരമൊരുക്കി.

പരിപാടിക്കിടെ, ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥരും നെറ്റ്‌വർക്ക് അംഗങ്ങളും ഉപഭോക്തൃ അനുഭവങ്ങളെക്കുറിച്ചും സേവനങ്ങളുടെ ലഭ്യത എളുപ്പമാക്കുന്നതിനായി നിലവാരം ഉറപ്പാക്കുന്നതിനെപറ്റിയും ചർച്ചകൾ നടത്തി.

സേവന വിതരണം മെച്ചപ്പെടുത്തുന്നതിനായി കസ്റ്റമർ കമ്യൂണിറ്റിയുടെ പ്രധാന ആവശ്യങ്ങളും പ്രതീക്ഷകളും പരിപാടിയിൽ ഉന്നയിച്ചു. ഉപഭോക്താക്കളുമായുള്ള തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഫോറം സംഘടിപ്പിച്ചതെന്നും ഉപഭോക്താക്കളുടെ അനുഭവങ്ങളും പ്രതീക്ഷകളും കൂടുതൽ മനസ്സിലാക്കാൻ പരിപാടി സഹായിക്കുമെന്നും ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയും വിവിധ സേവന ചാനലുകളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കുള്ള ഇടപാടുകള്‍ എളുപ്പമാക്കുന്ന പുതിയതും മിടുക്കുമുള്ള സേവനങ്ങള്‍ നല്‍കാനാണ് ജി.ഡി.ആർ.എഫ്‌.എ പരിശ്രമിക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള തൃപ്തിയും മികവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോൾഡൻ വിസ സേവനങ്ങൾ, ഹത്ത ലാൻഡ് പോർട്ട്, എമിറേറ്റുകൾക്കുള്ള സേവനങ്ങൾ, സ്മാർട്ട് ട്രാവൽ, ഫോളോ-അപ്പ്, ഇൻവെസ്റ്റിഗേഷൻ എന്നിവയുൾപ്പെടെ വിവിധ ജി.ഡി.ആർ.എഫ്.എ സേവനങ്ങൾ ഫോറത്തിൽ പ്രദർശിപ്പിച്ചു.

Tags:    
News Summary - GDRFA sure forum to raise service standard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.