ഷാർജ: ഞായറാഴ്ചകളിൽ രാവില പ്രക്ഷേപണം ചെയ്യുന്ന ഷാർജ പൊലീസിെൻറ 'അമാൻ യാ ബിലാ ദി'പ്രോഗ്രാമിൽ പുതിയ അധ്യയന വർഷത്തിൽ സ്വീകരിക്കേണ്ട സുരക്ഷകളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ പ്രവർത്തന മേഖലയുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൗസിയ ഹസൻ ഗരീബും കമ്യൂണിറ്റി പൊലീസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് അൽ മാരിയുമാണ് ചർച്ചയിൽ പങ്കെടുത്തത്.
ബസിൽ കയറുമ്പോഴും സ്കൂളിൽ പ്രവേശിക്കുന്നതിനുമുമ്പും വിദ്യാർഥികളുടെ താപനില അളക്കാൻ അഡ്മിനിസ്ട്രേറ്റിവ് ബോഡി എപ്പോഴും ശ്രദ്ധാലുവാണെന്ന് ഫൗസിയ ഹസൻ ഗരീബ് പറഞ്ഞു. ഏഴു മുതൽ 12 വരെ ഗ്രേഡുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് ആവശ്യമായ കോവിഡ്- ടെസ്റ്റുകൾ നടത്തുന്നതിനു പുറമേ, ശാരീരിക അകലം പാലിക്കൽ, സ്ഥിരമായി മാസ്ക് ധരിക്കൽ എന്നിവയും സുരക്ഷ ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ച മുൻകരുതൽ നടപടികളിൽ കമ്യൂണിറ്റി പൊലീസ് വകുപ്പിെൻറ പങ്കിനെക്കുറിച്ച് അഹമ്മദ് അൽ മാരി സംസാരിച്ചു. ഇക്കാര്യത്തിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ഷാർജ പൊലീസും തമ്മിൽ സമ്പൂർണ ഏകോപനമുണ്ടെന്ന് മാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.