ദുബൈ: ശ്രീനാരായണധർമസംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമപ്രചരണ സഭ യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിൽ 170ാമത് ശ്രീനാരായണഗുരുദേവ ജയന്തിയും ഓണവും ചേർത്ത് തിരുജയന്തി മഹോത്സവം -2024 അജ്മാൻ റിയൽ വാട്ടർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറിയും ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെയും, ശിവഗിരി സെൻട്രൽ സ്കൂളിന്റെയും സെക്രട്ടറിയുമായ ഋതംഭരാനന്ദ സ്വാമികൾ തിരുജയന്തിമഹോത്സവം ഉദ്ഘാടനം ചെയ്തു.
സഭയുടെ രക്ഷാധികാരിയും ശിവഗിരി മഠത്തിന്റെ ഉപദേശകസമിതി അംഗവുമായ ഡോക്ടർ കെ. സുധാകരൻ ചതയദിന സന്ദേശം നൽകി. ജെ. സുഗതൻ, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജി.ഡി.പി.എസ് ഫുജൈറ യൂനിറ്റിന്റെ രക്ഷാധികാരിയും ഗുരുദേവ പ്രഭാഷകനുമായ ഡോ. ഹരികുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഗുരുപൂജയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു.
ഗുരുദേവ ദർശനങ്ങളെ ആസ്പദമാക്കി അബ്ദുൽ സലാം മുസ്ലിയാർ മാന്നാറിന്റെ പ്രഭാഷണം, ഗുരുദേവ ഭജന, ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരങ്ങൾ, ഗുരുകൃതി ആലാപനങ്ങൾ, വൈവിധ്യമർന്ന വിവിധയിനം കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ടാണ് ഗുരുജയന്തി ആഘോഷിച്ചത്.
സഭയുടെ ചീഫ് കോഓഡിനേറ്റർ കെ.പി. രാമകൃഷ്ണൻ, മാതൃസഭ രക്ഷാധികാരി അജിത രാജൻ, അസി. കോഓഡിനേറ്റർ സ്വപ്ന ഷാജി, ട്രഷറർ സുഭാഷ് ചന്ദ്ര, പ്രോഗ്രാം ജനറൽ കൺവീനർ ആനന്ദം ഗോപിനാഥൻ, മാതൃസഭ സെക്രട്ടറി നിധി ദിലീപ്, ട്രഷറർ ഉഷാറാണി സുനിൽ, ജയപാലൻ വാലത് എന്നിവർ നേതൃത്വം നൽകിയ മഹോത്സവത്തിൽ വൈക്കം ഷാജി, സുനിൽ ദിവാകരൻ, ദീപക് ദിലീപ്, വേലു വിജയകുമാർ, കെ.വി. സുരേന്ദ്രൻ, സുദീപ് നാരായണൻ, സലീഷ് വാസുദേവ്,
ബിബാഷ് വാകത്താനം, ബീനു അനന്ത കൃഷ്ണൻ, അശ്വിൻ മുരളി, അർജുൻ ജയപ്രസാദ്, അരുന്ധതി മധു, ഷീല രതികുമാർ, ഹേന ജ്യോതിഷ്കുമാർ, പ്രീത ഹരി, ബിന്ദു സുനിൽ, നീതു മോഹൻലാൽ എന്നിവർ വിവിധ കമ്മിറ്റികളുടെ ചുമതലകൾ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.