ദുബൈയിൽ ഈദ്ഗാഹുകൾക്ക് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനും അല്‍മനാര്‍ ഇസ്ലാമിക് സെന്ററിനുമായി മലയാളത്തിൽ രണ്ടും ഉർദു, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഓരോന്നും ഉള്‍പ്പെടെ മൊത്തം അഞ്ച് ഈദ്ഗാഹുകള്‍ നടത്താന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ ഈദ്ഗാഹിന് അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടിലെ ഈദ്ഗാഹിന് ഹുസൈന് കക്കാടും നേതൃത്വം നല്‍കും.
പെരുന്നാള്‍ ദിനത്തില്‍ രാവിലെ 6.06ന് പെരുന്നാൾ നമസ്കാരവും തുടര്‍ന്ന് മലയാളത്തില്‍ ഖുത്തുബയും നടക്കും. അല്‍ മനാര്‍ സെന്റര്‍ ചെയര്മാന് ശംസുദ്ദീന്‍ മുഹിയുദ്ദീന്, ഹാഫിസ് നഈമുള്ളാഹ് സനാബുലി, ഹുസൈന് കക്കാട്, അബ്ദുസ്സലാം മോങ്ങം, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സമദ് ആനപ്പടിക്കല്‍, ഭാരവാഹികളായ പി.എ. ഹുസൈന് ഫുജൈറ, അബ്ദുല്‍ വാഹിദ് മയ്യേരി, അബ്ദുല്‍ റഹ്മാന് തെയ്യമ്പാട്ടില്‍, മുഹമ്മദലി പാറക്കടവ്, മുജീബ് വാഴക്കാട്, റഫീഖ് ഇ.എം, അബ്ദുല്‍ നസീര്‍ പി.എ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.