ന്യൂഡല്‍ഹി: റഷ്യയുടെ ഒറ്റഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിെൻറ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് കേന്ദ്ര വിദഗ്ധസമിതി അനുമതി നിഷേധിച്ചു. രണ്ട് ഡോസ് നല്കുന്ന സ്പുട്നിക് വാക്സിെൻറ സമാന ഘടനയാണ് ലൈറ്റ് വാക്സിനെന്നും ഇതിെൻറ അന്തിമ പരീക്ഷണത്തിന് അനുമതി നല്കുന്നതില് ശാസ്ത്രീയമായി യുക്തിയില്ലെന്നും സമിതി നിരീക്ഷിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് വാക്സിനുകള്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് വാക്സിന് വിതരണച്ചുമതല. റഷ്യ മേയില്‍ സ്പുട്നിക് ലൈറ്റിന് അനുമതി നല്‍കിയിരുന്നു.
ഇതിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്. ഇന്ത്യയിൽ അംഗീകാരം ലഭിച്ചാൽ ഒറ്റ ഡോസ് നൽകുന്ന രാജ്യത്തെ ഏക വാക്സിനാവും സ്പുട്നിക് ലൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.