എൻ.എച്ച്.എം: 29 ആശുപത്രികളിൽ 69 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ 69.35 കോടി രൂപയുടെ വാര്‍ഷിക പദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികള്‍ നടപ്പാക്കുന്നത്. ആശുപത്രികളില്‍ നിലവിൽ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ പദ്ധതികള്‍. 29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

പദ്ധതികൾ ഇങ്ങനെ

• കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളുള്ള മാതൃ-ശിശു മന്ദിരം -6.16 കോടി.

• കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വെയര്‍ഹൗസ് -4.70 കോടി വീതം.

• കാസർകോട് ടാറ്റ ആശുപത്രിയില്‍ പുതിയ ഒ.പി, ഐ.പി കെട്ടിടം -4.5 കോടി.

• മലപ്പുറം ജില്ലയില്‍ സ്‌കില്‍ ലാബ്, ട്രെയിനിങ് സെന്റര്‍-3.33 കോടി.

• എറണാകുളം ജില്ലയില്‍ പള്ളുരുത്തി താലൂക്കാശുപത്രിയില്‍ ഒ.പി ബ്ലോക്ക്, കാഷ്വൽറ്റി നവീകരണം -3.87 കോടി.

• പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയഗ്നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താൽ -മൂന്നു കോടി.

• ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് -1.70 കോടി.

• ഇടുക്കി ജില്ല ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തൽ -മൂന്നു കോടി.

• മലപ്പുറം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡ്, വയനാട് വൈത്തിരി ആശുപത്രിയില്‍ ഐ.പി ബ്ലോക്ക് ശക്തിപ്പെടുത്തൽ -1.50 കോടി.

• പഴയങ്ങാടി ആശുപത്രിയില്‍ കാഷ്വൽലിറ്റി ബ്ലോക്ക് -2.10 കോടി.

• കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഓപറേഷന്‍ തിയറ്റര്‍ നവീകരണം -3.11 കോടി.

Tags:    
News Summary - NHM: 69 crore projects approved in 29 hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.