ചിത്രം: hindustantimes
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ 10,000ത്തിലെത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം 8.3 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച ഇത് 6.46 ശതമാനമായിരുന്നു.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ പടിവാതിൽക്കലിലേക്ക് നീങ്ങുകയാണ്. എന്നാൽ ഡൽഹിയെ സംബന്ധിച്ചടുത്തോളം ഇത് അഞ്ചാം തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ബാധിച്ചവർക്ക് രോഗലക്ഷണങ്ങൾ കുറവാണ്. എങ്കിലും കോവിഡ് മാനദണ്ഡം പാലിക്കാൻ എല്ലാവരും തയാറാവണം. സ്വകാര്യ ആശുപത്രികളിൽ ആകെ ബെഡുകളുടെ 40 ശതമാനം കോവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള രോഗികളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസറ്റീവാകുന്ന രോഗികളുടെ സാമ്പിളുകളിൽ നിന്ന് 400 എണ്ണം വരെ ജിനോം സ്ക്വീൻസിങ്ങിന് അയക്കുന്നുണ്ടെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. രോഗികളിൽ ഒമിക്രോൺ ആർക്കെങ്കിലും ബാധിച്ചിട്ടുണ്ടോയെന്ന് അറിയിന്നതിനായാണ് ജിനോ സ്ക്വീൻസിങ് നടത്തുന്നത്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 90,000 ടെസ്റ്റുകൾ ഇന്ന് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.