കശ്മീരില്‍ വീണ്ടും അക്രമം

ശ്രീനഗര്‍: സ്ഥിതി ശാന്തമായതിനെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ അയവുവരുത്തിയ ഹന്ദ്വാരയില്‍ വീണ്ടും അക്രമം. രാവിലെ എട്ടുമുതല്‍ 11 വരെ  കര്‍ഫ്യൂവില്‍ അയവുവരുത്തിയ കുപ്വാര ജില്ലയിലെ ഹന്ദ്വാര ടൗണിലാണ് അക്രമം അരങ്ങേറിയത്.150 ഓളം വരുന്ന യുവാക്കളാണ് കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ളെറിഞ്ഞത്. അതേസമയം, താഴ്വരയുടെ പുരോഗതിക്ക് എത്രയും പെട്ടെന്ന്  സമാധാനം  വീണ്ടെടുക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ യുവാക്കളോട് ആവശ്യപ്പെട്ടു.തിങ്കളാഴ്ച പകല്‍ അക്രമസംഭവങ്ങളൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം കുപ്വാര ജില്ലയിലെ മൊബൈല്‍- ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ പുന$സ്ഥാപിച്ചിരുന്നു. അതിനിടെ, കശ്മീരില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് ആരോപിച്ചു. കശ്മീരിലെ സമാധാനം തകര്‍ക്കുന്നതിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളും സാമൂഹിക വിരുദ്ധരുമുണ്ടെന്ന് സിങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.