പ്രണയാഭ്യര്‍ഥന നിരസിച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ പൂര്‍വ വിദ്യാര്‍ഥി, മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കോളജില്‍ കയറി ദണ്ഡുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.  കരൂര്‍ എന്‍ജിനീയറിങ് കോളജില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മൂന്നാം വര്‍ഷം സിവില്‍  എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ മാനാമധുരക്കടത്ത് ശെങ്കോട്ട സ്വദേശിനിയായ സോണാലിയാണ് (21) കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് രാമനാഥപുരം പരമക്കുടി സ്വദേശിയായ ഉദയകുമാര്‍ മണിക്കൂറുകള്‍ക്കകം കരൂര്‍ പൊലീസിന്‍െറ പിടിയിലായി. രാവിലെ ക്ളാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ക്ളാസ് മുറിയിലേക്ക് ദണ്ഡുമായി എത്തിയ ഉദയകുമാര്‍ പിന്നില്‍നിന്ന് സോണാലിയയുടെ തലക്കടിച്ച് ഇറങ്ങിയോടി. മറ്റു വിദ്യാര്‍ഥികളും കോളജ് അധികൃതരും ചേര്‍ന്ന് ഉടന്‍ സമീപ ആശുപത്രിയിലും വിദഗ്ധ  ചികിത്സക്കായി മധുരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

എന്നാല്‍, തലക്ക് ഗുരുതരമായി പരിക്കേറ്റ സോണാലിയെ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് സ്വദേശമായ ശെങ്കോട്ടയില്‍ നടക്കും. സോണാലിയുടെ പിതാവ് നേരത്തേ മരിച്ചിരുന്നു. ചെന്നൈയിലെ ചെറുകിട കമ്പനിയില്‍ ജോലിനോക്കുന്ന മാതാവാണ് പഠിപ്പിക്കാനുള്ള പണം കണ്ടത്തെിയിരുന്നത്. വിദ്യാര്‍ഥിനിയുടെ കൊലപാതകം കോളജില്‍ പരിഭ്രാന്തി പരത്തി. കോളജിന് ഉടന്‍ അവധി നല്‍കി കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.