മത പരിവര്‍ത്തനം നടത്തിയ യുവാവിനെ ബജ്രങ്ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചു

വരാണസി: ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ നിര്‍ബ്ബന്ധ മതപരിവര്‍ത്തനം നടത്തിയയാളെ ബജ്രങ്ദള്‍ പ്രവര്‍ത്തകര്‍ പരസ്യമായി അപമാനിച്ചു. സംഗം ജാദവ് എന്ന ഹിന്ദു യുവാവിനെ ക്രിസ്തു മതത്തിലേക്ക് മാറ്റിയെന്ന് പറയുന്ന അവിദേശ് സാവിദിനെയാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി ഗ്രാമത്തിലൂടെ നടത്തിച്ചത്. മെച്ചപ്പെട്ട ജോലി നല്‍കാമെന്ന് പറഞ്ഞ് സാവിദ തന്നെ വരാണസിയിലേക്ക് കൊണ്ട് വന്ന് മതം മാറ്റിക്കുകയായിരുന്നുവെന്നാണ് ജാദവ് ആരോപിക്കുന്നത്. സംഗം ജാദവിന്‍െറ ആരോപണം പൊലീസ് അന്വേഷിച്ചു വരികയാണ്.

ബജ്രങ്ദള്‍ പ്രവര്‍ത്തകര്‍ അവിദേശ് സാവിദിനെ പിടികൂടി തല മൊട്ടയടിച്ച് കഴുതപ്പുറത്ത് കയറ്റി നടത്തിക്കുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ക്രിസ്തു മതത്തിലേക്കും ഇസ്ലാമിലേക്കുമുള്ള മത പരിവര്‍ത്തനം തടയുന്നതിനു ബജ്രങ്ദളും വിശ്വ ഹിന്ദു പരിഷത്തും 2014 ല്‍ തന്നെ ദേശ വ്യാപക പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഹിന്ദു മതം ഉപേക്ഷിച്ചവരെ പൂര്‍വ മതത്തിലേക്ക് കൊണ്ടു വരുന്ന ഈ കാംപയിന്‍ ഘര്‍വാപസി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.