ലക്നൗ: ലക്നൗവിൽ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാർ പാഞ്ഞ് കയറി നാല് പേർ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് ലക്നൗവിലെ ദാലിബാഗ് പ്രദേശത്തെ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് ഹ്യൂണ്ടായ് െഎ20 കാർ പാഞ്ഞ് കയറി അപകടമുണ്ടായത്. കാർ അമിത വേഗതിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഭവം നടക്കുേമ്പാൾ എകദേശം 35 തോഴിലാളികൾ താമസസ്ഥലത്ത് ഉണ്ടായിരുന്നു. മരിച്ചവരെല്ലാം ദിവസ വേതനക്കാരാണ്.
അപകടത്തിന് ശേഷം കാറിലുള്ളവരെല്ലാം രക്ഷപ്പെട്ടു. പിന്നീട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരി ഒരാൾ പ്രാദേശിക രാഷ്ട്രീയ നേതാവിെൻറ മകനാണെന്ന് സൂചനയുണ്ട്. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.