അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ്ഗാർഡും നടത്തിയ സംയുക്ത ഓപ്പറേഷനിൽ 40 കിലോ ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. 200 കോടി മൂല്യം വരുന്ന മയക്കുമരുന്ന് പാകിസ്താൻ ബോട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പാകിസ്താൻ പൗരൻമാർ അറസ്റ്റിലായിട്ടുണ്ട്.
മയക്കുമരുന്നുമായി പോകുന്ന ബോട്ട് കോസ്റ്റ്ഗാർഡ് & എ.ടി.എസ് സംഘം കടലിൽവെച്ച് തടയുകയായിരുന്നു. കച്ച് ജില്ലയിലെ ജാക്കു ഹാർബറിന് സമീപമാണ് ബോട്ട് പിടിച്ചെടുത്തത്.
ഗുജറാത്ത് തീരത്ത് ഹെറോയിൽ ഇറക്കിയതിന് ശേഷം പഞ്ചാബിലേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. ഇതിന് മുമ്പും ഗുജറാത്തിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.