ബലാത്സംഗം-കൊലപാതകക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയിൽ ബലാത്സംഗ-കൊലപാതകക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. സമാധാന് കോലി (20) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.

രാവിലെ 8 മണിയോടെ വറോറ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂലേസ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

ജൂൺ 26 ന് ആനന്ദ്‌വാനിൽ വെച്ച് സുഹൃത്ത് ആർതി ചന്ദ്രവംശിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കോലി. ചന്ദ്രവൻശി (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കി അതിക്രമിച്ച് കയറി പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ജൂലൈ നാല് വരെയായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 

Tags:    
News Summary - Accused in rape-murder case committed suicide in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.