ബംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെന്നിന്ത്യൻ താരവും ലോക്സഭ സ്ഥാനാ ർഥിയുമായ പ്രകാശ് രാജിനെതിരെ കേസ്. ബംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിന് നാമനിർദേ ശ പത്രിക ഇന്ന് സമർപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം മാർച്ച് 12 ന് പൊതുപരിപാടിയിൽ അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നാണ് താരത്തിനെതിരായ പരാതി. ബംഗളൂരു എം.ജി റോഡിലെ മഹാത്മാ ഗാന്ധി സർക്കിളിലാണ് പരിപാടി നടത്തിയത്. ‘മാധ്യമവും അഭിപ്രായസ്വാതന്ത്ര്യവും’ എന്ന വിഷയത്തിലാണ് പരിപാടി നടത്തിയതെന്നും രാഷ്ട്രീയ- തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നില്ല അതെന്നുമാണ് പ്രകാശ് പൊലീസിനെ അറിയിച്ചത്.
പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ െഫ്ലയിങ് സ്ക്വാഡ് നൽകിയ പരാതിയിലാണ് നടപടി. പ്രകാശ് രാജിനെതിരെയും പരിപാടി സംഘാടകരായ പ്രവീൺ, അഭിലാഷ് എന്നിവർക്കെതിരെയും കബ്ബൺ പാർക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജനപ്രാതിനിധ്യ നിയമം, കർണാടക പൊലീസ് ആക്റ്റ് എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെഎഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.