തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; വെടിയേറ്റ് പ്രതിക്ക് പരിക്ക്

ദിസ്പുർ: അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി മരത്തിൽ െകട്ടിത്തൂക്കിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾക്ക് വെടിയേറ്റ് പരിക്ക്. തെളിവെടുപ്പിനെ രക്ഷെപ്പടാൻ ശ്രമിച്ചതിനെ തുടർന്ന് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അസമിെല കോക്രാജാർ ജില്ലയിൽ കുറച്ചുദിവസം മുമ്പാണ് 14ഉം 16ഉം പ്രായമായ പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ഇരുവരെയും ബലാത്സംഗത്തിന് വിധേയമാക്കിയശേഷം കൊലപ്പെടുത്തിയതാണെന്ന് കെണ്ടത്തി. കേസുമായി ബന്ധപ്പെട്ട് ഏഴുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റം സമ്മതിക്കും ചെയ്തിരുന്നു.

അടുത്ത ബന്ധുക്കളാണ് കൊല്ലപ്പെട്ട കുട്ടികൾ ഇരുവരും. ഒരു ഘട്ടത്തിൽ ഇരുവരും ആത്മഹത്യചെയ്തതാണെന്നായിരുന്നു പൊലീസിന്‍റെ വാദം. കുട്ടികൾ ബലാത്സംഗത്തിന് ഇരയായതാണെന്ന വാദത്തിൽ കുടുംബം ഉറച്ചുനിൽക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിയുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏഴുപേരെ പിടികൂടി. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അസം സ്പെഷൽ ഡി.ജി.പി ജി.പി. സിങ് പറഞ്ഞു.

തെളിവെടുപ്പിനിടെ മൂന്നു പ്രധാന പ്രതികളിലൊരാളായ ഫാരിസുൽ റഹ്മാൻ മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ മൊബൈൽ ഫോണിന് പകരം വടിവാളായിരുന്നു സ്ഥലത്ത് ഒളിപ്പിച്ചിരുന്നത്. വടിവാൾ പുറത്തെടുത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

നേരിട്ട് കുറ്റകൃത്യത്തിൽ പെങ്കടുത്ത മൂന്നുപേരും തെളിവ് നശിപ്പിക്കാനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച നാലുപേരും അറസ്റ്റിലായെന്നും കേസ് അന്വേഷണം അവസാനിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Assam gangrape-murder accused tried to flee shot injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.