ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) േകാടതിയിൽ.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നും ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഇ.ഡിയുടെ അപേക്ഷയിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നാലുദിവസത്തേക്കു കൂടി നീട്ടി.
കസ്റ്റഡി നീട്ടാനുള്ള അപേക്ഷക്കൊപ്പം നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ബിനീഷിനും അനൂപ് മുഹമ്മദിനുമെതിരെ കൂടുതൽ ആരോപണങ്ങളുള്ളത്.
തിരുവനന്തപുരത്തെ ബിനീഷിെൻറ വീട്ടിലും അദ്ദേഹത്തിെൻറ ബിനാമികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലെ വിവരങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും അതിനായി ബിനീഷിനെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
തിരുവനന്തപുരത്തെ ബിനീഷിെൻറ വീട്ടിൽനിന്ന് കണ്ടെത്തിയതാണെന്നറിയിച്ച് ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിെൻറ െഡബിറ്റ് കാർഡ് ഇ.ഡി കോടതിയിൽ ഹാജരാക്കി. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ടെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.
ഡെബിറ്റ് കാർഡ് ബിനീഷും അനൂപും ഒരുമിച്ചാണ് ഉപയോഗിച്ചതെന്നും അനൂപ് ആരംഭിച്ച ബംഗളൂരു കമ്മനഹള്ളിയിലെ 'ഹയാത്ത്' ഹോട്ടലിെൻറ േപരിലാണ് കാർഡെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബംഗളൂരു ആസ്ഥാനമായി ബിനീഷിെൻറ പേരിൽ രജിസ്റ്റർ ചെയ്ത ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് മണി എക്സ്ചേഞ്ച്, ചെന്നൈയിലെ ടോറസ് റെമഡീസ് എന്നീ കമ്പനികൾ ഹവാല ഇടപാടുകൾക്കായാണോ ആരംഭിച്ചതെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായി എറണാകുളത്ത് രജിസ്റ്റർ ചെയ്ത 'റിയാൻഹ ഇവൻറ് മാനേജ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ്', ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത 'യൂഷ് ഇവൻറ്സ് മാനേജ്മെൻറ് ആൻഡ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്നിവ ബിനീഷിെൻറ ബിനാമി കമ്പനികളാണെന്നും ഇ.ഡി സംശയമുന്നയിക്കുന്നു.
ഈ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും. അതേസമയം, അനൂപ് മുഹമ്മദിെൻറ ഡെബിറ്റ് കാർഡ് ബിനീഷിെൻറ വീട്ടിൽ ഇ.ഡി െകാണ്ടുവെച്ചതാണെന്നും ഇ.ഡി ആരോപിക്കുന്ന കമ്പനികളുമായി ഇപ്പോൾ ബന്ധമില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
ബിനീഷിെൻറ മെഡിക്കൽ റിപ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നുമുള്ള ഗുരുതര ആരോപണവും ഉന്നയിച്ചു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനുള്ള ഡോക്ടറുടെ നിർദേശം മുഖവിലക്കെടുക്കാതെ ഇ.ഡി ചോദ്യം ചെയ്യൽ തുടരുകയായിരുന്നുവെന്നും തുടർച്ചയായ ചോദ്യം ചെയ്യലിൽ ശാരീരിക ബുദ്ധിമുട്ടുണ്ടെന്നും ഇനിയും കസ്റ്റഡിയിൽ വിടരുതെന്നും വാദിച്ചു. ബിനീഷിെൻറ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.