ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുെട എണ്ണം 8,848 ആയി. കേരളത്തിൽ 36 പേർക്കാണ് ബ്ലാക് ഫംഗസ് രോഗബാധയുണ്ടായത്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ. 2281 പേർക്ക്. മഹാരാഷ്ട്രയിൽ 2000 പേർക്കും ആന്ധ്രയിൽ 910, മദ്ധ്യപ്രദേശിൽ 720, രാജസ്ഥാനിൽ 700, കർണാടകയിൽ 500, തെലങ്കാനയിൽ 350, ഹരിയാനയിൽ 250 പേർക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
സംസ്ഥാനങ്ങളിലെ രോഗബാധയുടെ തോത് അനുസരിച്ച് ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്നിെൻറ 23,680 വയലുകൾ അധികമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി രാജ്യത്തെ ബ്ലാക്ക് ഫംഗസ് കേസുകൾ വിലയിരുത്തി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തിന് 120 വയലുകളാണ ്അനുവദിച്ചത്. മഹാരാഷ്ട്രക്ക് 5,090 , ഗുജറാത്തിന് 5,800, ആന്ധ്രപ്രദേശിന് 2,310 വയലുകളും അധികമായി അനുവദിച്ചിട്ടുണ്ട്. 13 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ കേന്ദ്രസ്ഥാപനങ്ങളിലായി 442 കേസുകളമുണ്ട്.
അതിനിടെ, ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ളള്ള അവശ്യ മരുന്നുകൾ ഉറപ്പാക്കണമെന്നും ചികിത്സ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.