ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെ ആഡംബര ജീവിതം നിരീക്ഷണത്തിൽ

ന്യൂഡൽഹി: ബി.എസ്.എഫ് ഉദ്യേഗസ്ഥരുടെ ആഡംബര ജീവിതം സർക്കാർ എജൻസികൾ നിരീക്ഷിക്കുന്നു. ഇന്ത്യ-പാക് അതിർത്തിയിലെ ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെ ആഡംബര ജീവിതമാണ് കേന്ദ്ര വിജിലൻസ് പരിശോധനക്ക് വിധേയമാക്കുക.  ആഡംബര ക്ലബുകളിൽ അംഗത്വമുള്ളവർക്കെതിരെ അന്വേഷണം നടത്തനാണ് കേന്ദ്രസർക്കാർ തീരുമാനം.

പശ്ചിമബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് കമാൻഡിങ് ഒാഫീസർ മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് പ്രവർത്തിച്ചെന്ന് സി.ബി.െഎ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വിജിലൻസിെൻറ പരിശോധന മേഖലയിൽ കർശനമാക്കാൻ തീരുമാനിച്ചത്. 

സംശയം തോന്നുന്ന ഉദ്യോഗസ്ഥരുടെ എല്ലാ നീക്കങ്ങളും വിജിലൻസ് നിരീക്ഷിക്കുമെന്നാണ് വിവരം. ഇവർ നടത്തുന്ന കൂടികാഴ്ചകൾ ഉൾപ്പടെ ഇത്തരത്തിൽ പരിശോധിക്കപ്പെടും.

Tags:    
News Summary - BSF Officers With "Lavish" Lifestyle To Be Under Scanner-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.