ന്യൂഡൽഹി: സാറ്റലൈറ്റ് ഫോൺ സേവനം പൊതുജനങ്ങൾക്ക് 2019 മുതൽ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ബി.എസ്.എൻ.എൽ. ഇതുസംബന്ധിച്ച അപേക്ഷ അന്താരാഷ്ട്ര മാരിടൈം ഒാർഗനൈസേഷന് സമർപ്പിച്ചതായും 18-24 മാസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.എസ്.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ വ്യക്തമാക്കി.
നിലവിൽ സൈന്യം, പൊലീസ്, റെയിൽവേ, മറ്റു സർക്കാർ ഏജൻസികൾ തുടങ്ങിയവക്ക് ബി.എസ്.എൻ.എൽ സാറ്റലൈറ്റ് ഫോൺ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിെൻറ തുടർച്ചയായാണ് പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നത്. മിനിറ്റിന് 30-35 രൂപയാണ് ഇപ്പോൾ ഇൗടാക്കുന്ന നിരക്ക്. പൊതുജനങ്ങളിലേക്കെത്തുേമ്പാൾ ഫോണിെൻറ വലുപ്പം മൊബൈൽ ഫോണിേൻറതിന് ആനുപാതികമാക്കാനും നീക്കമുണ്ട്.
മൊബൈൽഫോണുകളെ അപേക്ഷിച്ച് ഏത് സ്ഥലത്തും എത്ര ഉയരത്തിലും വ്യക്തതയോടെ ആശയവിനിമയം നടത്താനാവും എന്നതാണ് സാറ്റലൈറ്റ് ഫോണുകളുടെ മെച്ചം. 37,000 കിലോമീറ്റർ ദൂരെയുള്ള ഉപഗ്രഹം വഴി പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ഫോണുകൾക്ക് ഭൂമിയിൽ എവിടെയും വ്യക്തമായ സിഗ്നൽ ലഭിക്കും. കപ്പലിലും വിമാനത്തിലുമൊന്നും ആശയവിനിമയത്തിന് പ്രയാസമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.