മുംബൈ: പ്രവാചകൻ മുഹമ്മദിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഗാസിയാബാദ് ദസ്ന ദേവി ക്ഷേത്ര മുഖ്യപൂജാരി യതി നരസിംഹാനന്ദക്കെതിരെ മഹാരാഷ്ട്രയിലും കേസ്.
താണെ, അമരാവതി എന്നിവിടങ്ങളിലാണ് കേസ്. വിവാദ പ്രസ്താവനക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നരസിംഹാനന്ദക്കെതിരെ കേസെടുത്തിരുന്നു. അദ്ദേഹം ഗാസിയാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇരു വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചതിനടക്കമാണ് താണെ പൊലീസ് കേസെടുത്തത്. എസ്.ഡി.പി.ഐയുടെ പരാതിയിലാണിത്. നരസിംഹയുടെ വിവാദ പ്രസ്താവന അമരാവതിയിൽ സംഘർഷത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.