ത്രിപുരയിൽ സി.പി.എം നേതാവ് കൊല്ലപ്പെട്ടു; ഇന്ന് സംസ്ഥാന വ്യാപക ബന്ദ്

അഗർത്തല: അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ത്രിപുരയിലെ സി.പി.എം നേതാവ് ബാദൽ ഷിൽ മരിച്ചു. ബാദലിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂർ ബന്ദിന് സി.പി.എം ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ ത്രിപുരയിലെ രാജ്നഗറിലെ മാർക്കറ്റിൽ വെച്ചാണ് ബാദൽ ഷിൽ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് അദ്ദേഹം മരിച്ചത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു ബാദൽ. ബി.ജെ.പിയുടെ ഗുണ്ടകളാണ് ബാദലിനെ കൊലപ്പെടുത്തിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ഇത് ബാദൽ ഷില്ലിന്‍റെ കൊലപാതകമല്ല, ബി.ജെ.പി ജനാധിപത്യത്തെ കൊല ചെയ്തതാണ്. ഈ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിക്കാനും ജനാധിപത്യം സംരക്ഷിക്കാനുംജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പ്രതികരിച്ചു.

Tags:    
News Summary - CPIM leader murdered in Tripura; statewide shutdown called

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.