അമ്മയുടെയും മകളുടെയും മൃതദേഹം കുളത്തിൽ; ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

ലഖ്നോ: ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ അമ്മയുടെയും മകളുടെയും മൃതദേഹം കുളത്തിൽ കണ്ടെത്തി.ദേവ്തഹ ഗ്രാമത്തിലെ 27കാരിയായ സ്ത്രീയും ഏഴ് വയസുകാരി മകളുമാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി പെൺകുഞ്ഞിനൊപ്പം ജീവനൊടുക്കിയെന്നാണ് വിവരം.

നവംബർ 17ന് ആണ് ഇരുവരേയും കാണാനില്ലെന്ന പരാതി ലഭിച്ചതെന്ന് ഡിയോറിയ എസ്.പി സങ്കൽപ് ശർമ്മ പറഞ്ഞു. ജീവനൊടുക്കിയതാവാം എന്ന് സംശയിക്കാവുന്ന ഒരു ഒഡിയോ യുവതിയുടെ മൊബൈൽ ഫോണിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. പക്ഷെ, മരണങ്ങളിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മരണം കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇരുവരേ‍യും മരുമകൻ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ വാദം. യുവതിയെ ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു. ഇരയായ യുവതി 2012ലാണ് വിവാഹിതയായത്. പിന്നീട് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ മുഖത്ത് നിരവധി പരിക്കുകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

Tags:    
News Summary - Dead bodies of mother and daughter in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.