Photo Credit: PTI

കർഷക സമരം നാലാം ദിവസത്തിലേക്ക്; കൂടുതൽ കർഷകർ ഡൽഹിയിലെത്തും

ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന 'ഡൽഹി ചലോ മാർച്ച്' പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക്. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കർഷകരാണ് കൂടുതലായി ഡൽഹിയിലേക്ക് എത്തുകയെന്നാണ് വിവരം.

അതേസമയം തങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് കർഷകർ പ്രതിഷേധിക്കണമെന്ന ഉപാധിയാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നത്. ഇത് അംഗീകരിക്കാൻ കർഷകർ തയാറായില്ല.

നേരത്തേ കർഷകർക്ക് സമാധാനപരമായി പ്രതിഷേധം നടത്താൻ ബുരാരിയിൽ അനുമതി നൽകിയിരുന്നു. എന്നാൽ കുറച്ച് കർഷകർ മാത്രമാണ് ബുരാരിയിലെത്തിയത്. ജന്തർ മന്തറിലെത്തി പ്രതിഷേധിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അരലക്ഷത്തിലധികം പേരാണ് രാജ്യതലസ്ഥാനത്ത് വിവിധ അതിർത്തികളിലായി തമ്പടിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കർഷകർക്ക് നേരെ ഗ്രനേഡും കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചിരുന്നു.

കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നതോടെ ഡൽഹി ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷ സേനയെ അതിർത്തിയിലെ സിൻഖുവിൽ വിന്യസിച്ചു.

Tags:    
News Summary - Delhi Chalo March Farmers refuse to move from Delhi border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.