ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രനിരക്ക് കൂട്ടണമെന്ന മൂന്നംഗ ചാർജ് നിർണയ കമ്മിറ്റിയുടെ നിർദേശം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ബോർഡ് അംഗീകരിച്ചു. മിനിമം ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കാനും പരമാവധി ചാർജ് 40ൽ നിന്ന് 50 രൂപയാക്കാനുമാണ് കമ്മിറ്റി നിർദേശിച്ചത്.
ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും. ബുധനാഴ്ച മുതൽ ഇൗ വർഷം സെപ്റ്റംബർ 30 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. ഒക്ടോബർ മുതൽ വീണ്ടും നിരക്ക് വർധനയുണ്ടാവുമെന്നും ഡി.എം.ആർ.സി വ്യക്തമാക്കി. ഞായറാഴ്ചകളിലും െപാതു അവധി ദിനങ്ങളിലും പഴയ നിരക്കായിരിക്കും ഇൗടാക്കുക. 2009ലാണ് അവസാനമായി മെട്രോയിൽ ചാർജ് വർധനയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.