ബംഗളൂരു: മദ്യപിച്ചെത്തിയ വിദ്യാർഥി കോളജിലെ സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ സിന്ധി കോളജിലെ സുരക്ഷാജീവനക്കാരനാണ് ബുധനാഴ്ച കുത്തേറ്റ് മരിച്ചത്. ഇയാളുടെ കൊലപാതകത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോളജിന്റെ പ്രധാനഗേറ്റിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന 52കാരനായ ജയ് കിഷൻ റോയിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ആനുവൽ ഡേ പരിപാടിക്കിടെയായിരുന്നു വിദ്യാർഥി ഭാർഗവ് ബർമൻ മദ്യപിച്ചെത്തിയത്. ഇയാളെ കോളജിൽ കയറാൻ സുരക്ഷാജീവനക്കാരൻ അനുവദിച്ചില്ല.
തുടർന്ന് സമീപത്തെ കടയിൽ നിന്നും കത്തി വാങ്ങിയെത്തിയ ഇയാൾ സുരക്ഷാജീവനക്കാരനെ കുത്തുകയായിരുന്നു. മാരകമായി കുത്തേറ്റ സുരക്ഷാജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബർമനെ കോളജിലെ മറ്റൊരു സുരക്ഷാജീവനക്കാരൻ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.