ന്യൂഡൽഹി: രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനം താഴോട്ടുപോന്നത് കറൻസി നിരോധനം മൂലമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുത്തനെ താഴോട്ടുവരുകയാണെന്നും സാമ്പത്തിക വിദഗ്ധൻകൂടിയായ അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങളുെട മൊത്തം സൂചിക 2016 മാർച്ചിലെ 10.7 ശതമാനത്തിൽനിന്ന് ഇൗ വർഷം മാർച്ചിൽ കേവലം 3.8 ശതമാനത്തിലെത്തി നിൽക്കുകയാണ്.
ഏഴു ശതമാനത്തിെൻറ തകർച്ചയാണ് ഒരു വർഷംകൊണ്ട് സംഭവിച്ചത്. തൊഴിലവസരങ്ങളുണ്ടാക്കുന്നതിനെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. സർക്കാർ പണം എന്ന ഒരൊറ്റ എൻജിൻമേലാണ് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്ന് മൻമോഹൻ സിങ് പറഞ്ഞു. കറൻസി നിരോധനം സംഘടിത കവർച്ചയാണെന്ന് കുറ്റപ്പെടുത്തിയ മൻമോഹൻ സിങ് സാമ്പത്തിക വളർച്ച രണ്ടു ശതമാനം താഴേക്ക് വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.