കൂടുതൽ പണം ആവശ്യപ്പെട്ടു; ലൈംഗികതൊഴിലാളിയെ കൊന്ന് പെട്ടിയിലാക്കിയ 23കാരൻ പിടിയിൽ

ചെന്നൈ: സ്ത്രീയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി തള്ളിയ സംഭവത്തിൽ 23കാരനായ എൻജിനീയറിങ് ബിരുദധാരി പിടിയിൽ. ശിവംഗഗൈയിൽ നിന്നുള്ള എം. മണികണ്ഠൻ എന്ന യുവാവാണ് പിടിയിലായത്. മാധവരത്തെ 35കാരിയായ ലൈംഗികതൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തൊറൊപക്കത്തെ അപാർട്മെന്‍റിൽ ഒറ്റയ്ക്കായിരുന്നു മണികണ്ഠന്‍റെ താമസം. മറ്റൊരാൾ മുഖേനെയാണ് മണികണ്ഠൻ യുവതിയെ സമീപിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാത്രി തൊറൈപ്പാക്കത്തെ അപ്പാർട്ട്‌മെന്‍റിലേക്ക് യുവതി എത്തി. അധിക തുക നൽകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ യുവതിയെ ചുറ്റികയെടുത്ത് ആക്രമിക്കുകയായിരുന്നു യുവാവ്. ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വെട്ടിമുറിച്ച് പുതുതായി വാങ്ങിയ സ്യൂട്ട്കേസിൽ നിറക്കുകയായിരുന്നു. തുടർന്ന് അപാർട്മെന്‍റിൽനിന്നും 300 മീറ്ററോളം അകലെ സ്യൂട്ട് കേസ് കൊണ്ടുപോയി തള്ളുകയായിരുന്നു.

സഹോദരിയെ കാൺമാനില്ലെന്ന് സഹോദരൻ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കകം തന്നെ മണികണ്ഠനെ പിടികൂടാൻ പൊലീസിന് സാധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചായിരുന്നു പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Engineering graduate arrested for killing sex worker over payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.