മഹാരാഷ്ട്രയിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിലെ പുരൻമൽ ലഹോട്ടി സർക്കാർ പോളിടെക്‌നിക്കിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 50ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം പതിവ് അത്താഴത്തിന് ശേഷമാണ് വിദ്യാർഥിനികൾക്ക് അസ്വസ്ഥതയുണ്ടായത്.

ചോറ്, ചപ്പാത്തി, ഓക്ര കറി, പയർ സൂപ്പ് എന്നിവ അടങ്ങിയ ഭക്ഷണം വൈകുന്നേരം 7 മണിക്ക് വിളമ്പി. ഒന്നര മണിക്കൂറിനുള്ളിൽ നിരവധി വിദ്യാർഥിനികൾക്ക് ഓക്കാനം അനുഭവപ്പെടാൻ തുടങ്ങി. ചിലർക്ക് ഛർദ്ദിയും ഉണ്ടായി. അർധരാത്രിയോടെ 50 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയോടെ 20 വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്തു. 30 പേർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ലാത്തൂരിലെ വിലാസ്‌റാവു ദേശ്മുഖ് ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡീൻ ഡോ. ഉദയ് മൊഹിതെയെ അറിയിച്ചു. രോഗികളിൽ ആരുടെയും നില ഗുരുതരമല്ല.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി കോളജ് പ്രിൻസിപ്പൽ വി.ഡി.നിത്‌നവെയർ പറഞ്ഞു. സംഭവത്തി​ന്‍റെ കാരണം കണ്ടെത്താൻ ശിവാജിനഗർ പോലീസ് ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളെ അറിയിക്കുകയും ഭക്ഷണ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു.

ലാത്തൂർ പാർലമെന്‍റ് അംഗം ശിവാജി കൽഗെ ആശുപത്രി സന്ദർശിച്ച് പ്രശ്നം സമഗ്രമായി അന്വേഷിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. സംഭവം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയും ഹോസ്റ്റൽ ഭക്ഷണം തയ്യാറാക്കുന്നതിനും സേവനത്തിനുമുള്ള കർശന മേൽനോട്ടം ആവശ്യപ്പെടുന്നതിനും ഇടയാക്കി.

Tags:    
News Summary - Food Poisoning Scare: 50 Female Students Hospitalized In Maharashtra College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.