ബാംഗ്ലൂർ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരവെ കൊലപാതകം ആഘോഷിച്ച് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സീ മീഡിയയിലെ മുന്‍ മാധ്യമപ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വീറ്റ് ചെയ്തത് കമ്യൂണിസ്റ്റായിരുന്ന ഗൗരി ലങ്കേഷ് ദയാരഹിതമായി കൊല്ലപ്പെട്ടുവെന്നും നിങ്ങളുടെ പ്രവൃത്തി തിരിച്ചുവന്ന് നിങ്ങളെ വേട്ടയാടിയെന്നുമാണ്. ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആർ.എസ്.എസുകാർ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്നും ജാഗ്രതി ചോദിക്കുന്നു.
നക്‌സല്‍ അനുഭാവിയ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നാണ് കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ട്വീറ്റ് ചെയ്തത്. മാര്‍ക്‌സിസ്റ്റ് ശൂര്‍പണഖയെ കാലപുരിക്കയച്ചു എന്നാണ് ഒരു സംഘപരിവാര്‍ അനുകൂലി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് ആഘോഷിക്കേണ്ട സമയമാണെന്നും നിരവധി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.